നാശത്തിന്റെ വക്കില്‍ പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ശേഷിപ്പുകള്‍


ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ഏകയുദ്ധമാണ് പൂക്കോട്ടൂര്‍ യുദ്ധം. നാന്നൂറോളം മാപ്പിളമാര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായി. ഇന്ത്യയുടെ ചരിത്രത്തിന്റെ സുപ്രധാന ഏടുകളിലൊന്നായിട്ടും പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ ശേഷിപ്പുകള്‍ സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്.

1921ല്‍ കണ്ണൂരില്‍ നിന്ന് ബ്രിട്ടീഷ് പട്ടാളം മലപ്പുറത്തേക്ക് തിരിച്ചുണ്ടെന്ന വാര്‍ത്ത പരന്നു. പട്ടാളത്തെ ഈ പൂക്കോട്ടൂര്‍ വെച്ചാണ് പോരാളികള്‍ നേരിട്ടത്. അത്യാധുനിക യന്ത്രത്തോക്കുകളുമായെത്തിയ ബ്രിട്ടീഷ് പട്ടാളത്തിന് മുന്നില്‍ പൂക്കോട്ടൂര്‍ പോരാളികളുടെ നാടന്‍ തോക്കുകള്‍ പരാജയപ്പെട്ടു. മുന്നൂറോളം പേര്‍ പൂക്കോട്ടൂര്‍ യുദ്ധഭൂമിയില്‍ വെടിയേറ്റ് വീണു. പാടത്ത് മരിച്ചുവീണ് മൃതദേഹങ്ങള്‍ അഞ്ച് സ്ഥലങ്ങളിലായി കുഴിയെടുത്ത് കൂട്ടമായി സംസ്‌കരിക്കുകയായിരുന്നു. പൂക്കോട്ടൂര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും നെഞ്ചിലായിരുന്നു വെടിയേറ്റിരുന്നത്

ഇത്രയേറെ ചരിത്രപ്രാധാന്യമുള്ള പൂക്കോട്ടൂര്‍ യുദ്ധത്തിന് പക്ഷേ മതിയായ പരിഗണന ലഭിച്ചിട്ടില്ല. രക്തസാക്ഷികളെ മറമാടിയ കിണറുകളും ഖബറിടവുമെല്ലാം നാശത്തിന്റെ വക്കിലാണ്. യുദ്ധസ്മാരകം പോലും ഇനിയും നിര്‍മ്മിക്കപ്പെട്ടിട്ടില്ല

0 comments:

Post a Comment

 
Other Website Malabar Kalapam | Wagon Tragedy | Shihab Thangal